Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Military

ഹോർമുസിൽ യുഎസ് പടയൊരുക്കം; ഇറേനിയൻ ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്

വാഷിംഗ്‌ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചു തടസങ്ങൾ സൃഷ്‌ടിക്കുന്ന ഇറേനിയൻ ബോട്ടുകൾ തകർക്കാൻ യുഎസ് നാവികസേനയ്ക്കു നിർദേശം നൽകിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഹോർമുസിനെ ചൊല്ലിയുള്ള സംഘർഷം രക്തരൂഷിതമായേക്കാമെന്ന സൂചനകളാണ് ട്രംപിന്‍റെ പ്രഖ്യാപനം സൂചിപ്പിക്കുന്നത്.

""ഹോർമുസിൽ മൈനുകൾ വിതറുന്ന ഏതു ബോട്ടും അവ എത്ര ചെറുതാണെങ്കിലും വെടിവച്ചു വീഴ്ത്താൻ നാവികസേനയോടു ഞാൻ ഉത്തരവിട്ടിരിക്കുന്നു. ഒരു മടിയും കാണിക്കേണ്ടതില്ല. ഇതിനു പുറമെ നമ്മുടെ മൈൻ സ്വീപ്പറുകൾ നിലവിൽ കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ആ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്. അവരുടെ നാവിക കപ്പലുകളിൽ 159 എണ്ണം ഇതിനോടകം കടലിനടിയിലുമാണ്''- ട്രംപ് വ്യക്തമാക്കി.

ഇറാനിൽ അവരുടെ നേതാവ് ആരാണെന്നു കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണെന്ന് ട്രംപ് മറ്റൊരു പോസ്റ്റിൽ കുറിച്ചു. തങ്ങളുടെ നേതാവ് ആരാണെന്നു കണ്ടെത്താൻ ഇറാൻ വളരെ ബുദ്ധിമുട്ടുകയാണെന്നും അവർക്ക് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.""ഹോർമുസ് കടലിടുക്കിൽ ഞങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ട്. യുഎസ് നാവികസേനയുടെ അനുമതിയില്ലാതെ ഒരു കപ്പലിനും പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല. ഇറാനുമായി ഒരു ഉടമ്പടിയിലെത്തുന്നതുവരെ ഇത് അടച്ചിരിക്കുകയാണ്''- ട്രംപ് കുറിച്ചു.

അതേസമയം, ഇറാനിൽനിന്നുള്ള എണ്ണ കടത്തുകയായിരുന്ന കൂറ്റൻ കപ്പൽ അമേരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പിടിച്ചെടുത്തു. പ്രത്യേക രാജ്യത്തിന്‍റെ പതാകയോ ഔദ്യോഗിക രേഖകളോ ഇല്ലാത്ത ""എം/ടി മജസ്റ്റിക് എക്സ്''എന്ന കപ്പലാണ് കഴിഞ്ഞദിവസം രാത്രിയിൽ നടന്ന രഹസ്യനീക്കത്തിലൂടെ യുഎസ് നാവികസേന തടഞ്ഞത്. ഇറാനെതിരേയുള്ള അന്താരാഷ്‌ട്ര ഉപരോധം ലംഘിച്ച് ഇന്ധനം കടത്താനുള്ള നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് പെന്‍റഗൺ വ്യക്തമാക്കി.

ഇറാൻ എണ്ണയുമായി സഞ്ചരിക്കുന്ന ഇത്തരം കപ്പലുകളെ ലോകത്തിന്‍റെ ഏതു ഭാഗത്തുവച്ചും തടയുമെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും പെന്‍റഗൺ എക്സിലൂടെ അറിയിച്ചു. ഈ ആഴ്ചയിൽത്തന്നെ സമാനമായ രീതിയിൽ ""എം/ടി ടിഫാനി''എന്ന മറ്റൊരു ഇറേനിയൻ ചരക്കുകപ്പലും യുഎസ് നാവികസേന പിടിച്ചെടുത്തിരുന്നു.

തുറമുഖങ്ങളിൽ വച്ച് കപ്പലുകൾ തടയുന്നതിനേക്കാൾ സുരക്ഷിതവും ഫലപ്രദവും ആഴക്കടലിൽ വച്ചുള്ള ഇത്തരം മിന്നൽ പരിശോധനകളാണെന്ന് യുഎസ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇറാന്‍റെ സാമ്പത്തിക സ്രോതസുകൾ തടയുന്നതിനായി കടലിലെ എണ്ണക്കടത്ത് പാതകളിൽ അമേരിക്ക നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സൈനിക നീക്കം ഏറെ പ്രാധാന്യമർഹിക്കുന്നു.

ഹോർമുസിൽ ഇറാൻ കഴിഞ്ഞ ദിവസം മൂന്ന് കപ്പലുകൾ ആക്രമിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇറാൻ ബന്ധമുള്ള രണ്ടാമതൊരു കപ്പൽക്കൂടി അമേരിക്കൻ സൈന്യം പിടിച്ചെടുക്കുന്നതും ഹോർമുസിൽ കപ്പലുകളെ തടയുന്ന ഇറാനിയൻ ബോട്ടുകൾ തകർക്കാനുള്ള ട്രംപിന്‍റെ ഉത്തരവും.
ഇതിനിടെ, ഹോര്‍മുസില്‍ സൈന്യം കപ്പലുകള്‍ പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യം ഇന്നലെ ഇറാൻ വിപ്ലവഗാർഡുകൾ പുറത്തുവിട്ടു. മുന്നറിയിപ്പ് അവഗണിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ടു വാണിജ്യ കപ്പലുകളാണ് മുഖംമൂടി ധരിച്ച സൈനികർ പിടിച്ചെടുക്കുന്നത്.ബോട്ടുകളില്‍ ഇരച്ചെത്തുന്ന സൈനികര്‍ കപ്പലില്‍ കയറി നിയന്ത്രണമേറ്റെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇറാന്‍ ടിവിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇറാന്‍റെ കപ്പല്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ നേരത്തേ യുഎസ് പുറത്തുവിട്ടിരുന്നു.

International

പസഫിക് സമുദ്രത്തിൽ യുഎസ് സൈന്യം മൂന്നു ബോട്ടുകൾ ആക്രമിച്ചു

വാഷിംഗ്ടൺ ഡിസി: പസഫിക് സമുദ്രത്തിൽ യുഎസ് സൈന്യം മൂന്നു ബോട്ടുകൾ ആക്രമിച്ചു. ലഹരിമരുന്നു കടത്ത് ആരോപിച്ചാണ് ബോട്ടുകളെ യുഎസ് ആക്രമിച്ചത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്‍റെ നിർദേശത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും എട്ടു പേർ കൊല്ലപ്പെട്ടെന്നും യുഎസ് സതേൺ കമാൻഡ് അറിയിച്ചു.

ലഹരി കടത്ത് സംഘങ്ങൾക്കെതിരെ സെപ്റ്റംബർ രണ്ടിന് ആരംഭിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്നും നടപടി തുടരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. ലഹരിമരുന്നു കടത്ത് സംഘങ്ങൾക്കു നേരെയുള്ള നടപടിയെ കുറിച്ച് വിശദീകരിക്കാൻ സെനറ്റർമാരുടെ യോഗം ചേരുമെന്ന് യുഎസ് സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷുമ്മർ അറിയിച്ചു.

ലഹരിമരുന്നു കടത്ത് ആരോപിച്ച് വെനസ്വേലയ്‌ക്കെതിരെ യുഎസ് നടപടി കടുപ്പിച്ചിരിക്കുകയാണ്. കരീബിയൻ കടലിലേക്ക് ആയിരക്കണക്കിന് സൈനികരെയും വിമാന വാഹിനിക്കപ്പൽ വ്യൂഹത്തെയും അയച്ചതും വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ ആവർത്തിച്ചുള്ള ഭീഷണികളും ഇതിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

International

വെനസ്വേലയിൽനിന്ന് പുറപ്പെട്ട എണ്ണടാങ്കർ യുഎസ് പിടിച്ചെടുത്തു

വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട വന്പൻ ടാങ്കർ അമേരിക്ക പിടിച്ചെടുത്തു. വെനസ്വേലൻ എണ്ണ കടത്തുന്നതിന്‍റെ പേരിൽ ഉപരോധം നേരിടുന്ന കപ്പലാണ് പിടിച്ചെടുത്തത്.

വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം സമ്മർദം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണു നടപടിയെന്ന് കരുതുന്നു.

യുഎസ് പ്രസിഡന്‍റ് ട്രംപാണ് കപ്പൽ പിടിച്ചെടുത്ത കാര്യം അറിയിച്ചത്.കപ്പലിലെ എണ്ണ അമേരിക്ക സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ഹെലികോപ്റ്ററുകളിലെത്തിയ സൈനികർ കപ്പലിൽ ഇറങ്ങുന്ന വീഡിയോ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പുറത്തുവിട്ടു.

അമേരിക്കൻ നടപടി കടൽക്കൊള്ളയാണെന്നും അന്താരാഷ്‌ട്ര വേദികളിൽ വിഷ‍യം ഉന്നയിക്കുമെന്നും വെനസ്വേല പ്രതികരിച്ചു.

അതേസമയം കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സ്കിപ്പർ എന്നു പേരുള്ള വന്പൻ ടാങ്കറാണ് ഇതെന്നു റിപ്പോർട്ടുണ്ട്. ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ കടത്തുന്നതിന്‍റെ പേരിൽ ഈ കപ്പലിനുമേൽ യുഎസ് ഉപരോധം നിലവിലുണ്ട്.

വെനസ്വേലയിലെ ഹൊസെ തുറമുഖത്തുനിന്ന് ഈ മാസം നാലിനോ അഞ്ചിനോ പുറപ്പെട്ട ടാങ്കറിൽ 18 ലക്ഷം ബാരൽ ക്രൂഡ് ഉണ്ടായിരുന്നു. കുറാകാവോയിൽവച്ച് ക്യൂബയിലേക്കുള്ള നെപ്ട്യൂൺ-6 എന്ന ടാങ്കറിന് രണ്ടു ലക്ഷം ബാരൽ എണ്ണ കൈമാറി. തുടർന്നാണ് അമേരിക്കൻ സേന പിടിച്ചെടുത്തത്.

ടാങ്കർ പിടിച്ചെടുത്ത വാർത്ത പുറത്തുവന്നതിനെത്തുടർന്ന് അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ഉയർന്നു. വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം വർധിപ്പിച്ച അമേരിക്ക എണ്ണക്കപ്പൽ പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്. വെനസ്വേലയിൽനിന്ന് മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കെതിരേ എന്ന പേരിൽ അമേരിക്ക നടത്തിയ 20 ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

International

അമേരിക്ക ഐസിബിഎം പരീക്ഷിച്ചു

വാഷിംഗ്ടൺ ഡിസി: അമേരിക്ക ബുധനാഴ്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു. മൂന്നു പതിറ്റാണ്ടിനുശേഷം അമേരിക്ക ആണവ പരീക്ഷണം പുനരാരംഭിക്കണമെന്നു പ്രസിഡന്‍റ് ട്രംപ് നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് സംഭവം.

മിനിട്ടുമാൻ എന്നു പേരുള്ള ഐസിബിഎം ആണ് പരീക്ഷിച്ചതെന്ന് യുഎസ് സേന അറിയിച്ചു. മിസൈലിന്‍റെ കാര്യക്ഷമതയും കൃത്യതയും തിട്ടപ്പെടുത്താനായിരുന്നു ഇത്. പരീക്ഷണത്തിൽ മിസൈലിൽ പോർമുന ഘടിപ്പിച്ചിരുന്നില്ല.

ആണവശക്തിയിൽ അമേരിക്ക എതിരാളികളായ ചൈനയുടെയും റഷ്യയുടെയും പിന്നിലാകാതിരിക്കാൻ പരീക്ഷണങ്ങൾ പുനരാരംഭിക്കണമെന്നാണ് ട്രംപ് കഴിഞ്ഞമാസം അവസാനം നിർദേശിച്ചത്.

International

കരീബിയൻ കടലിൽ മയക്കുമരുന്നു കപ്പലിനെ ആക്രമിച്ച് അമേരിക്കൻ സേന

ന്യൂയോർക്ക്: കരീബിയൻ കടലിൽ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറി സെക്രട്ടറി പീറ്റ് ഹെഗ്സേത് അറിയിച്ചു. ആക്രമിക്കപ്പെട്ടത് മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കപ്പലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വിശദമാക്കി.

നാർകോ ഭീകരവാദികളായ ആറ് പുരുഷന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രതിരോധ സെക്രട്ടറി വിശദമാക്കിയത്. മയക്കുമരുന്ന കള്ളക്കടത്ത് അവസാനിപ്പിക്കുന്നതിനായി നടപടികൾ ശക്തമാക്കുന്നതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിശദമാക്കിയതിന് പിന്നാലെ നിരവധി ആക്രമണങ്ങളാണ് യുഎസ് സൈന്യം മേഖലയിൽ നടത്തിയത്.

ആക്രമണ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ സെക്രട്ടറി പുറത്ത് വിട്ടിട്ടുണ്ട്. സെപ്തംബറിൽ മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ ആക്രമണം തുടങ്ങിയ ശേഷമുള്ള പത്താമത്തെ സംഭവമാണ് ഇത്. തെക്കൻ അമേരിക്കയിലും കരീബിയനിലും പസഫിക് സമുദ്രത്തിലുമാണ് ആക്രമണങ്ങളിൽ ഏറിയ പങ്കും സംഭവിച്ചിട്ടുള്ളത്.

ഇത്തരം ആക്രമണങ്ങളുടെ നിയമ സാധുതയും പ്രസിഡന്‍റിന് ഇത്തരം ആക്രമണത്തിന് നിർദേശിക്കാനുള്ള അധികാരവും യുഎസ് കോൺഗ്രസിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് സംഘമായ ട്രെൻ ഡേ ആരാഗ്വയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് തനിക്ക് ആക്രമിക്കാനുള്ള അധികാരമുണ്ടെന്നാണ് വിമ‍ർശനങ്ങളോട് പ്രതികരിച്ചത്.

Latest News

Corehub Up